Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lok Sabha MPs

ഉദ്ധവ് ക്യാമ്പിലും രാഷ്ട്രീയ ഭൂകമ്പം: 6 ശിവസേന എംപിമാർ സ്പീക്കർക്ക് കത്ത് നൽകി

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചുകൊണ്ട് 6 ലോക്‌സഭാ എംപിമാർ സ്പീക്കർക്ക് കത്ത് നൽകി. പാർട്ടിയിൽ നിന്ന് മാറി പ്രത്യേക ഗ്രൂപ്പായി പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ സമീപിച്ചതോടെ ഉദ്ധവ് ക്യാമ്പിലെ രണ്ടാമത്തെ പിളർപ്പ് ഔദ്യോഗിക ഘട്ടത്തിലേക്ക് കടന്നു. ജൂൺ 21-ഓടെ ഇവർ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ശിവസേനയുമായി ലയിക്കുമെന്നാണ് ഒടുവിലത്തെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പാർട്ടിയിൽ മൊത്തമുള്ള 9 ലോക്‌സഭാ എംപിമാരിൽ 6 പേരും വിമത നീക്കത്തിന് തുനിഞ്ഞതോടെ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇവർക്ക് ലഭിക്കും.

സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, ഓംരാജെ നിംബാൽക്കർ, ഭാവുസാഹേബ് വക്ചൗരെ, നാഗേഷ് പാട്ടീൽ അസ്തികർ, സഞ്ജയ് ദിന പാട്ടീൽ എന്നിവരാണ് വിമത സംഘത്തിലുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാർട്ടി പരിപാടികളിൽ നിന്നും ആദിത്യ താക്കറെയുടെ ജന്മദിനാഘോഷങ്ങളിൽ നിന്നും ഇവർ വിട്ടുനിന്നിരുന്നു. ബിജെപിയും ഷിൻഡെ പക്ഷവും ചേർന്ന് നടത്തുന്ന 'ഓപ്പറേഷൻ ടൈഗർ' പദ്ധതിയുടെ ഭാഗമായി ഓരോ എംപിക്കും 15 കോടി രൂപ വീതം അഡ്വാൻസ് നൽകിയാണ് വിലയ്‌ക്കെടുക്കുന്നതെന്ന് ഉദ്ധവ് പക്ഷത്തെ മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. എന്നാൽ പാർട്ടിക്ക് നിലവിൽ യാതൊരു ഭീഷണിയുമില്ലെന്നും ഈ പ്രതിസന്ധിയെ മറികടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വിമതർക്കെതിരെ നിയമനടപടികൾ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അരവിന്ദ് സാവന്ത്, അനിൽ ദേശായി എന്നിവരടങ്ങുന്ന ഉദ്ധവ് പക്ഷ നേതാക്കൾ സ്പീക്കർ ഓം ബിർളയെ കണ്ട് ചർച്ച നടത്തിയിട്ടുണ്ട്. എംപിമാരുടെ കൂറുമാറ്റ വാർത്തകൾ ശക്തമായ പശ്ചാത്തലത്തിൽ ഉദ്ധവ് താക്കറെ വിഭാഗം നാളെ രാവിലെ 11 മണിക്ക് ഡൽഹിയിലെ പാർലമെന്‍ററി പാർട്ടി ഓഫീസിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എല്ലാ ലോക്‌സഭാ എംപിമാരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കാണിച്ച് ചീഫ് വിപ്പ് അനിൽ ദേശായി 'വിപ്പ്' പുറപ്പെടുവിച്ചിട്ടുണ്ട്.

നാളത്തെ യോഗത്തിൽ പങ്കെടുക്കാത്ത എംപിമാർക്കെതിരെ അയോഗ്യത ഉൾപ്പെടെയുള്ള കർശനമായ അച്ചടക്ക നടപടികളിലേക്ക് പാർട്ടി നീങ്ങുമെന്നാണ് മുന്നറിയിപ്പ്. 2022-ൽ 40 എംഎൽഎമാരെ കൂടെക്കൂട്ടി ഏക്നാഥ് ഷിൻഡെ പാർട്ടി പിളർത്തിയതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ പാർലമെന്‍ററി തലത്തിലും ഉദ്ധവ് താക്കറെ നേരിടുന്നത്.

Latest News

Corehub Up